Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Results

സ്‌കൂള്‍ ഫിറ്റ്‌നസ് പരിശോധനാഫലത്തില്‍ കൂട്ടത്തോല്‍വി

കോട്ടയം: അഞ്ചു വകുപ്പുതല പരിശോധനകൾക്കു ശേഷം തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ഫിറ്റ്നസ് കിട്ടാത്ത സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നതില്‍ അനിശ്ചിതത്വം.

സംസ്ഥാനത്താകെയുള്ള 15,369 സ്‌കൂളുകളും ജൂണ്‍ ഒന്നിന് തുറക്കുന്നതിനു മുമ്പ് വനം, വൈദ്യുതി, ആരോഗ്യം, ഗതാഗതം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ സുരക്ഷാ ഓഡിറ്റ് നടത്തി ഫിറ്റ്‌നസ് നേടണമെന്നാണ് നിര്‍ദേശം.

വിവിധ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പാമ്പുകടിയേറ്റതും കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചതുമായ സാഹചര്യത്തിലാണ് സുരക്ഷാപരിശോധന കര്‍ക്കശമാക്കിയത്. കുടിവെള്ളം പരിശോധനയില്‍ ഇ കോളി ബാക് ടീരിയ കണ്ടെത്തിയ സ്‌കൂളുകള്‍ ഏറെയാണ്. ബലക്ഷയമുള്ള ഒരു കെട്ടിടത്തിലും അധ്യയനം അനുവദിക്കില്ല.

ഇത് കൂടുതല്‍ ബാധിക്കുക എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളെയാണ്. ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിലുള്ള എല്ലാ സ്‌കൂളുകളും ഒരു അസിസ്റ്റന്‍റ് എന്‍ജിനിയര്‍ക്ക് തനിയെ പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാല്‍ പരിശോധന നടത്താത്ത സ്‌കൂളുകള്‍ പലതുണ്ട്.

വനമേഖലകളില്‍ വന്യമൃഗ സാന്നിധ്യമോ ആക്രമണമോ ഉണ്ടാകാതെ സുരക്ഷയൊരുക്കാന്‍ നിര്‍ദേശമുണ്ട്. സ്‌കൂള്‍ പരിസരത്തെ വൈദ്യുതിലൈനുകള്‍, ട്രാന്‍സ്‌ഫോർമറുകള്‍ എന്നിവ സുരക്ഷിതമാണെന്ന് വൈദ്യുതി ബോര്‍ഡ് ഉറപ്പാക്കണം. എല്ലാ കടമ്പകളും കടന്ന് ഫിറ്റ്‌നസ് വാങ്ങേണ്ട ഉത്തരവാദിത്വം പ്രധാനാധ്യാപകര്‍ക്കാണ്. റിട്ടയര്‍മെന്‍റ് ഒഴിവില്‍ പല സ്‌കൂളുകളിലും പ്രധാനാധ്യാപകരെ നിയമിച്ചിട്ടില്ലെന്നതും പരിമിതിയാണ്.

തീപിടിത്ത സാധ്യതയില്ലെന്ന എന്‍ഒസി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പ് നല്‍കണമെങ്കില്‍ നാഷണല്‍ ബില്‍ഡിംഗ് കോഡ് 2016 പട്ടിക ഏഴിലെ നിര്‍ദേശം പാലിച്ചിരിക്കണം. പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫയര്‍ എഞ്ചിനു ചുറ്റും എത്തിപ്പെടാവുന്ന സൗകര്യങ്ങളോടെ നിര്‍മിച്ചവയല്ല. ഈ സാഹചര്യത്തില്‍ തീ കെടുത്താനുള്ള ഉപകരണം സ്‌കൂളിലുണ്ടോ എന്നു പരിശോധിച്ച് കത്ത് നല്‍കാനേ കഴിയു. സ്‌കൂളിലേക്കും മുറ്റത്തേക്കും മൈതാനത്തേക്കും വീഴാവുന്ന മരങ്ങള്‍ വെട്ടിനീക്കേണ്ടതുണ്ട്.

വനമഹോത്സവങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ തൈകള്‍ സ്‌കൂളില്‍ നട്ടുവളര്‍ത്തിയ അധികൃതര്‍ക്ക് നിലവില്‍ മരം വെട്ടിമാറ്റാന്‍ ഭാരിച്ച ചെലവാണുള്ളത്.
സ്‌കൂള്‍ ബസുകളിലേക്ക് അംഗീകൃത കാമറകള്‍ ലഭ്യമാകാത്തതും അധികൃതരെ വലയ്ക്കുന്നു. ഈ വര്‍ഷം മുതലാണ് കാമറ നിർബന്ധമാക്കിയത്.

കഴിഞ്ഞ വര്‍ഷം ഈ നിയമം കൊണ്ടുവന്നിരുന്നെങ്കിലും ക്യാമറ സ്ഥാപിക്കാന്‍ ഓഗസ്റ്റുവരെ സമയം നല്‍കിയിരുന്നു. പിന്നീട് പരിശോധന നടക്കാതെ വന്നതിനാല്‍ ഏറെ സ്‌കൂളുകളും കാമറ സ്ഥാപിച്ചില്ല. മുന്നിലും പിന്നിലും അകത്തും കാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. മൂന്ന് കാമറകള്‍ക്ക് പതിനാറായിരം രൂപ ചെലവുണ്ട്.

സ്‌കൂള്‍ കെട്ടിടങ്ങളിലും ക്ലാസ് മുറികളിലും പാമ്പ് കടക്കാന്‍ സാധ്യതയുള്ള മാളങ്ങളും സുഷിരങ്ങളും അടയ്ക്കണം. വിറക്, കല്ല്, മറ്റ് നിര്‍മാണ സാമഗ്രികള്‍ എന്നിവ ക്ലാസ് മുറികള്‍ക്ക് സമീപം കൂട്ടിയിടരുത്. സ്‌കൂളിലെ രണ്ട് ജീവനക്കാരുടെയെങ്കിലും മൊബൈല്‍ ഫോണില്‍ വനംവകുപ്പിന്‍റെ സര്‍പ്പ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഫോണ്‍ നമ്പരുകള്‍ സ്‌കൂളില്‍ എഴുതിവയ്ക്കണം. സുരക്ഷാ പരിശോധന റിപ്പോര്‍ട്ടില്‍ സര്‍പ്പ വോളന്‍റിയറും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറും ഒപ്പിടണം എന്ന നിര്‍ദേശവുമുണ്ട്.

University News

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷാഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ് - യുജി 2014 - 2016 പ്രവേശനം) സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ് - ഫുള്‍ ടൈം ആൻഡ് പാര്‍ട്ട് ടൈം - 2016 സ്‌കീം - 2019 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

 രണ്ടാം സെമസ്റ്റര്‍ എംഎ വുമണ്‍ സ്റ്റഡീസ് (സിസിഎസ്എസ് - 2022, 2023 പ്രവേശനം) ഏപ്രില്‍ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എംകോം (സിസിഎസ്എസ് - 2024, 2025 പ്രവേശനം) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം (2021 മുതല്‍ 2024 വരെ പ്രവേശനം) ഡിസംബര്‍ 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2024, സെപ്റ്റംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 18 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

നാല്, ആറ്, എട്ട് സെമസ്റ്റര്‍ - ബികോം എല്‍എല്‍ബി ഹോണേഴ്സ് മാര്‍ച്ച് 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ജ്യോഗ്രഫി, ക്ലിനിക്കല്‍ സൈക്കോളജി, മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, എംഎ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബിസിനസ് ഇക്കണോമിക്‌സ്, എംകോം നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ ബിഎച്ച്എം ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി റഗുലര്‍ ഏപ്രില്‍ 2025, ബിഎച്ച്എം ഏപ്രില്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

 

National

ബിഹാറിലെ തിരിച്ചടി: ലാലുവിന്‍റെ മകള്‍ രോഹിണി രാഷ്ട്രീയം വിട്ടു

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ലാലു പ്രസാദ് യാദവിന്‍റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിച്ചു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും അവർ സൂചിപ്പിച്ചു.

ഞാൻ രാഷ്ട്രീയം വിടുകയാണ്. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. അങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുകയാണെന്നും രോഹിണി എക്സിൽ കുറിച്ചു.

തേജസ്വി യാദവിന്‍റെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവുമായുള്ള അഭിപ്രായ ഭിന്നതയാണ് രോഹിണി പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രോഹിണി താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ലോക്സഭയിലെ തോല്‍വി ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ നിന്ന് രോഹിണി മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. നേരത്തെ ലാലുവിന്‍റെ മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ജൻശക്കി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങി.

എന്നാൽ പരാജയമായിരുന്ന ഫലം. രാഘോപുരിൽ സഹോദരൻ തേജസ്വിക്കെതിരെയും തേജ് പ്രതാപ് സ്ഥാനാർഥിയെ നിറുത്തിയിരുന്നു.

 

National

ഇന്ത്യന്‍ ജനാധിപത്യം കടന്നുപോകുന്നത് അപകടകരമായ നിലയിൽ: കെ.സി.വേണുഗോപാൽ

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ ഇന്ത്യാ സഖ്യത്തിന്‍റെ തോൽവിയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണ്.

ബിഹാറിലെ ജനതയ്ക്കും മഹാസഖ്യത്തിലെ മറ്റുകക്ഷികൾക്കും ഇത് വിശ്വസിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരിച്ചതിൽ 90 ശതമാനം സീറ്റിലും ജയിക്കുന്നത് അത്യപൂർവമാണ്. അത്തരത്തിൽ അപൂർവമായൊരു സാഹചര്യം ബിഹാറിൽ ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ബൂത്ത് കേന്ദ്രീകരിച്ച് ഡാറ്റ ശേഖരിച്ച് പരിശോധന നടത്തും.

ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചു. ബിഹാറിൽ ജെഡിയു കളം മാറിയാൽ പോലും സർക്കാർ വീഴില്ല. അത്തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത്. അപകടകരമായ നിലയിലാണ് ഇന്ത്യൻ ജനാധിപത്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

National

പരാജയത്തില്‍ ദുഃഖമില്ല; പോരാട്ടം തുടരും: തേജ്വസി യാദവ്

പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി ആർജെഡി നേതാവ് തേജ്വസി യാദവ്. പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്. അതിൽ ഉയർച്ച താഴ്‌ചകൾ ഒഴിവാക്കാനാവില്ല.

പരാജയത്തിൽ ദുഃഖമില്ല, വിജയത്തിൽ അഹങ്കാരവുമില്ല. ആർജെഡി പാവപ്പെട്ടവരുടെ പാർട്ടിയാണ്. അവർക്കുവേണ്ടി ശബ്‌ദമുയർത്തുന്നത് തുടരുമെന്നും തേജ്വസി വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിൽ കേവലം 25 സീറ്റിലേക്ക് ആർജെഡി കൂപ്പുകുത്തിയിരുന്നു.

2010ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ആർജെഡിയുടേത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷസഖ്യമായ മഹാഗഢ്‌ബന്ധൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

 

 

Kerala

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം; ഇനി കേരളത്തിന്‍റെ ഊഴം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിഹാറിൽ എൻഡിഎ നേടിയ വിജയം കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്‍റെ അംഗീകാരമാണ് ബിഹാറിലെ വിജയം.

ഇനി കേരളത്തിന്‍റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ബിഹാറിൽ അതിശയിപ്പിക്കുന്ന കുതിപ്പാണ് എൻഡിഎ നടത്തിയത്. നിലവിൽ അവർ 206 സീറ്റിൽ ലീഡു ചെയ്യുകയാണ്.
മറുഭാഗത്ത് കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യത്തിന്‍റെ ലീഡ് 30 സീറ്റിൽ മാത്രമായി ചുരുങ്ങി.

സഖ്യത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ ആർജെഡി മാത്രമാണ് സ്വാധീനം അൽപമെങ്കിലും നിലനിർത്തിയത്. ആർജെഡി കഴിഞ്ഞ തവണ നേടിയത് 75 സീറ്റ്. ഇത്തവണ അത് പകുതിയായി. വോട്ടു ചോരിയെന്ന കോൺഗ്രസിന്‍റെയും രാഹുൽ ഗാന്ധിയുടെയും പ്രചാരണം വിലപ്പോയില്ല.

National

ബിഹാർ വിജയം; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോൾ എൻഡിഎ സഖ്യം 203 സീറ്റിലാണ് ലീഡു ചെയ്യുന്നത്.

പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 33 സീറ്റിൽ മാത്രമാണ് മുന്നിൽ. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടിക്ക് ഒരു ചലനമുണ്ടാക്കാനുമായില്ല. മോദി നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല.

രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 4000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിഹാറിലെ ജയം ബിജെപിക്ക് അനിവാര്യമായിരുന്നു.

 

 

Kerala

തിരിച്ചടി താത്കാലികം; അന്തിമ വിജയം കോൺഗ്രസിന്: സന്ദീപ് വാര്യർ

പാലക്കാട്: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം പരാജയത്തിലേക്ക് നീങ്ങുമ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി. വാര്യർ. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താത്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.

എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്‍റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇന്ത്യയ്ക്കുമായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നി‌ട്ടപ്പോൾ എൻഡിഎ 191 സീറ്റിലും ഇന്ത്യാ സഖ്യം 48 സീറ്റിലും മുന്നേറുകയാണ്.

കഴിഞ്ഞ തവണ 19 സീറ്റിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ അഞ്ചു സീറ്റിലാണ് മുന്നിട്ടു നിൽക്കുന്നത്. രഘോപുരിൽ ഇന്ത്യാ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പിന്നിലാണ്. എൻഡിഎ സ്ഥാനാർഥി സതീഷ് കുമാറാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

National

മഹാഗഢ്‌ബന്ധന് അടിപതറി; തേജസ്വിയുടെ സ്വപ്നം പൊലിഞ്ഞു

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം. നിതീഷ് കുമാറിന്‍റെ ഇരുപതുവർഷത്തെ ഭരണത്തിന് കടിഞ്ഞാണിടാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ ഗാന്ധിക്കും തേജ്വസി യാദവിനും തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ച്ചയാണ് ബിഹാറിൽ കാണാൻ കഴിയുന്നത്.

തങ്ങളു‌ടെ സഖ്യത്തിന്‍റെ സ്ഥാനാർഥികൾ ലീഡു നിലയിൽ ബഹുദൂരം പിന്നിൽ പോകുന്നത് നോക്കി നിൽക്കാനെ അവർക്ക് കഴിയുന്നുള്ളൂ. എസ്ഐആർ, വോട്ട് മോഷണം, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി മഹാസഖ്യം പ്രചാരണം കൊഴുപ്പിച്ചെങ്കിലും നിതീഷിനും എൻഡിഎയ്ക്കും ത‌ട‌യിടാൻ അതു പോരായിരുന്നു.

കോൺഗ്രസിനും ആർജെഡിക്കും കഴിഞ്ഞ തവണ നേടിയ സീറ്റുപോലും ഇത്തവണ നിലനിർത്താൻ കഴിഞ്ഞില്ല. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിവരുമെന്ന് എന്‍ഡിഎ ആവര്‍ത്തിച്ചു. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വൈകുന്നേരം ആറിനുശേഷം ആർക്കും പുറത്തിറങ്ങാൻ കഴിയാതിരുന്ന കാലം ഉണ്ടായിരുന്നു.

ആത് ആരും മറക്കരുതെന്നും അമിത് ഷാ ഉൾപ്പടെയുള്ളവർ ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യാ സഖ്യത്തിനു കഴിയാതെ പോയി. വ്യാജ മദ്യം നിർമിച്ചതിന്‍റെ പേരിൽ ജയിലിൽ കിടക്കുന്നത് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നും തങ്ങൾ അധികാരത്തിൽവന്നാൽ അവരെ മോചിപ്പിക്കുമെന്ന് തേജ്വസി പ്രഖ്യാപിച്ചിരുന്നു.

ഇവർ പുറത്തിറങ്ങിയാൽ സംസ്ഥാനത്ത് മദ്യം ഒഴുകുമെന്ന വിലയിരുത്തൽ സ്ത്രീ വോട്ടർമാരുടെ ഇടയിൽ ഉണ്ടാവുകയും അവർ നിതീഷിനെ പിന്തുണയ്ക്കുകയുമായിരുന്നു. തേജസ്വി യാദവിന്‍റെ  കരുത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്‍റെ നിലനിൽപ്പ്. യുവ വോട്ടർമാർക്കിടയിലെ തേജസ്വിയുടെ സ്വീകാര്യതയും മറ്റും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അത് നടന്നില്ല. ‌‌

മുസ്‌ലീം, യാദവ വോട്ടുബാങ്കിനെ ആശ്രയിച്ചുനിന്ന ആര്‍ജെഡിക്ക് ഇക്കാലങ്ങളില്‍ അവരുടെ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയാതെ പോയതും പരാജയത്തിനു കാരണമായി. സഖ്യമായിരിക്കെ തന്നെ പതിനഞ്ചോളം സീറ്റിൽ ഇന്ത്യാസഖ്യത്തിലെ പാർട്ടികൾ തമ്മിൽ സൗഹൃദ മത്സരം നടന്നതും വിനയായി. ‌

മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ച് നിഷാദ് സമുദായത്തിന്‍റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെയും വോട്ട് ബാങ്ക് പ്രതീക്ഷിച്ചെങ്കിലും അത് വോട്ടായി മാറിയില്ല. തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് വിസമ്മതിച്ചതും സഖ്യത്തിൽ കല്ലുകടിയായി.

ജന്‍ സുരാജ് പാര്‍ട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്‍റെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇത് എന്‍ഡിഎയ്ക്ക് ഗുണകരമായി മാറി.

 

 

Latest News

Corehub Up